സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു

സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു

Africa Breaking News

സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു

സിംബാബ്വേയിലെ പട്ടിണി ബാധിതരായ മാറ്റബെലേ ലാന്‍ഡ് മേഖലയില്‍ താമസിക്കുന്ന 11,800 ലധികം ക്രൈസ്തവര്‍ക്ക് ആഗോള ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ബര്‍ണബാസ് ഫണ്ടിന്റെ ഏറ്റവും പുതിയ പോഷക സമൃദ്ധമായ ആഹാരം എത്തിച്ചു. 60 ദിവസത്തേക്ക് പ്രതിദിനം ഒരു പ്രാവശ്യം ഇപാപ്പ് ഫുഡാണ് വിതരണം ചെയ്തത്.

മൊത്തം 708,840 എണ്ണം നല്‍കി. ഗുണഭോക്താക്കളായ 6 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള 2,000 ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു. അവര്‍ക്ക് പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

പോഷകാഹാരക്കുറവു മൂലം സാധാരണയായി വിളര്‍ച്ച, നിറവ്യത്യാസം ചര്‍മ്മത്തില്‍ പാടുകള്‍ എന്നിവയുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് വിതരണം. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇപാപ്പ്, പോഷകാഹാരക്കുറവ് എന്ന വിപത്തിനെ പ്രതിരോധിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.

വൈകല്യമുള്ള കുട്ടികള്‍ ഇപാപ്പ് സ്വീകരിച്ചതിനുശേഷം അവരുടെ ആരോഗ്യം, തൂക്കം എന്നിവ പരിശോധിച്ചപ്പോള്‍ ഏറെ പുരോഗതി കൈവരിച്ചതായി കണ്ടെത്തിയതായി മിഷന്‍ നേതാക്കള്‍ പറഞ്ഞു.

പല മുതിര്‍ന്നവരും ആരോഗ്യക്കുറവു മൂലം ബലഹീനരായിരുന്നു. എന്നാല്‍ ഇപാപ്പ് ലഭിച്ചതിനുശേഷം അവര്‍ക്കും കൂടുതല്‍ ഊര്‍ജ്ജവും ആരോഗ്യവുമുള്ളവരായിത്തീര്‍ന്നെന്നും റിപ്പോര്‍ട്ടു ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.