റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി

റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി

Asia Breaking News

റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി

റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രബലമായിരുന്ന ഒരു നിഗൂഢ മതത്തെ ക്രിസ്തുമതം എങ്ങനെ മാറ്റി മറിച്ചു എന്നു തെളിയിക്കുന്ന അപൂര്‍വ്വ തെളിവുകളില്‍ ഒന്ന് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

തുര്‍ക്കിയിലെ സെര്‍സെവാന്‍ കൊട്ടാരത്തിലെ ഒരു ഭൂഗര്‍ഭ മിത്രോസ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ കൊത്തിയെടുത്ത അരാമിക് ലിഖിതമാണ് ഗവേഷകര്‍ കണ്ടെടുത്തത്.

1700 വര്‍ഷം പഴക്കമുള്ള ഈ ലിഖിതം റോമന്‍ സാമ്രാജ്യത്തിന്റെ അവസാനത്തില്‍ ക്രിസ്തുമതത്തിന്റെ ഉദയകാലത്ത് ക്ഷേത്രം അടച്ചുപൂട്ടിയതായി രേഖപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

2017-ല്‍ ക്ഷേത്രം കുഴിച്ചെടുത്തതു മുതല്‍ വ്യാഖ്യാനത്തിനു തടസ്സമായിരുന്ന ഈ ലിഖിതം കൊത്തിയെടുത്ത ഒരു കുരിശിനടുത്തായി കാണപ്പെട്ടിരുന്നു.

കൂടാതെ ക്രിസ്ത്യന്‍ അധികാരത്തിന് കീഴിലായശേഷം ഈ സ്ഥലം മനപൂര്‍വ്വം മുദ്രവെച്ചതാണെന്നതിനുള്ള സൂചനയാണിതെന്നും കരുതപ്പെടുന്നു.

കോട്ടയ്ക്കു താഴെയായി സൈനിക ഘടനകള്‍, ജല സംവിധാനങ്ങള്‍, റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ട മിത്രോസ് സങ്കേതങ്ങളിലൊന്ന് എന്നിവയാണ് ഗവേഷകര്‍ കണ്ടെടുത്തത്.

ഇറാനിയന്‍ സൂര്യദേവനായ മിത്രോസിനെ കേന്ദ്രീകരിച്ചുള്ള ഒരു പുരുഷ നിഗൂഢ മതമായ മിത്രയിസം എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലുടനീളം വളര്‍ന്നു.

മാര്‍ഡിന്‍ അര്‍തുക്ള സര്‍വ്വകലാശാലയിലെ സിറിയക് ഭാഷാ സാഹിത്യ വിഭാഗം മേധാവി മെഹ്മത് സെയ്ത് ടോപ്രാക് പുതുതായി കണ്ടെടുത്ത ലിഖിതം വിശകലനം ചെയ്തു.

സിറിയക് അരാമിക് ലിഖിതങ്ങളുമായി ലിഖിതത്തിന്റെ ഭാഷയും അക്ഷര രൂപങ്ങളും താരതമ്യം ചെയ്തുകൊണ്ട് കൊത്തുപണികള്‍ മൂന്നാം അല്ലെങ്കില്‍ നാലാം നൂറ്റാണ്ടിലേതാണെന്ന് ടോപ്രാക് നിഗമനം ചെയ്തു.

ലിഖിതം വിശുദ്ധ കുരിശിനെ പരാമര്‍ശിക്കുകയും ദൈവത്തെ ക്രമീകരിക്കുകയും സ്നേഹം പ്രചരിപ്പിക്കുകയും ചെയ്യുന്നതായി തെളിയിക്കുകയും ചെയ്യുന്നു.

ക്രിസ്തുമതം ശക്തപ്പെട്ടതോടുകൂടി മിത്രോസ് മതം ക്ഷയിക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.