ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

Asia Breaking News Middle East

ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

യെരുശലേം: ക്രോണ്‍സ് രോഗവും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രവും (ഐബിഎസ്) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് കണ്ടെത്താന്‍ സഹായിക്കുന്ന രണ്ട് പുതിയ നൂതന സാങ്കേതിക വിദ്യകള്‍ യിസ്രായേലി ഗവേഷകര്‍ വികസിപ്പിച്ചു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു രോഗികള്‍ക്ക് വൈദ്യ ചികിത്സയില്‍ ഒരു വഴിത്തിരവാണെന്ന് ഗവേഷകര്‍ പറയുന്നു. രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍കൂര്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ നല്‍കുന്നതിനും രണ്ട് സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകന്‍ നാച്ചി നാടാന്‍ നയിക്കുന്ന നാവിഗേറ്റ് എന്ന പദ്ധതി കുടലിലെ വീക്കം കണ്ടെത്തുന്നതിന് ജനിതകമായി രൂപകല്‍പ്പനാ ബാക്ടീരിയകളെ ഉപയോഗിക്കുന്നു.

ബാക്ടീരിയകള്‍ വീക്കം തിരിച്ചറിയുമ്പോള്‍ ഒരു ലളിതമായ മൂത്ര പരിശോധനയിലൂടെ വായിക്കാന്‍ കഴിയുന്ന ഒരു സിഗ്നല്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് നേരത്തെയുള്ള ഇടപെടലിനു സഹായകരമാകുന്നു.

വെല്‍നിറ്റര്‍ കാന്‍സര്‍ ഗവേഷകനായ ഒഫീര്‍ ബാര്‍ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ പ്രൊജക്ട് സമ്മര്‍ദ്ദ നിലകള്‍ നിരീക്ഷിക്കുന്നതിനും രോഗപ്രവര്‍ത്തനങ്ങള്‍ പ്രവചിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ധരിക്കാവുന്ന സ്മാര്‍ട്ട് വാച്ചാണ്.

ഇത് രോഗം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പേ പ്രതിരോധ ചികിത്സയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ക്രോണ്‍സ് രോഗവും, വന്‍കുടല്‍ പുണ്ണും ഉള്‍പ്പെചുന്ന ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് ലോകമെമ്പാടുമായി 10 ദശലക്ഷക്കണക്കിനു ആളുകളെ ബാധിക്കുന്നു.

പെട്ടന്നുള്ളതും പ്രവചനാതീതവുമായ ജ്വലനങ്ങള്‍ മൂലം കഠിനമായ വേദന, ആശുപത്രി പ്രവേശനം, കുടലുകള്‍ക്ക് ദീര്‍ഘകാല കേടുപാടുകള്‍ എന്നിവ ഉണ്ടാക്കുന്നു.

ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ ഗവേഷകര്‍ പ്രതിവിധി കണ്ടെത്തിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.