എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന
ബീജിംഗ്: ചൈനയിലെ എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ സിസിപി കര്‍ശനമായ പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കി.
അത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികള്‍ സര്‍ക്കാര്‍ നേരിട്ടുള്ള അനുമതിയില്ലാതെ പ്രസംഗിക്കുന്നതും അവരുടെ വിശ്വാസം പങ്കിടുന്നതും, മത സംഘടനകള്‍ രൂപീകരിക്കുന്നതും ഈ നിയമങ്ങള്‍ കര്‍ശനമായി വിലക്കുന്നു.
ചൈനീസ് സ്റ്റേറ്റ് മീഡിയ ഈ നിയമങ്ങളെ ന്യായീകരിച്ചു. ദേശീയ സുരക്ഷയ്ക്ക് അവ നിര്‍ണ്ണായകമാണെന്നും സിസിപിയുടെ മതപരമായ പീഢനത്തിനുള്ള ഒരു പൊതു ന്യായീകരണമാണിതെന്നും വാദിച്ചു.
സാധാരണ മതപരമായ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ഇവ. സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ കര്‍ശന മേല്‍നോട്ടത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളെ നിര്‍വ്വചിച്ചിരിക്കുന്നത്.
എല്ലാ ക്രിസ്തീയ പ്രവര്‍ത്തനങ്ങളും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും സംസ്ഥാനം സൂഷ്മമായി നിരീക്ഷിക്കുന്നതുമായ പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും അതുവഴി മതപരമായ ഭൂപ്രകൃതിയെ നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മതസ്ഥാപനങ്ങളുടെ പ്രമുഖ പട്ടികയില്‍ പ്രൊട്ടസ്റ്റന്റ് ത്രീ സെല്‍ഫ് ചര്‍ച്ച്, ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സംഘടനകള്‍ ഗാനങ്ങള്‍, പ്രസംഗങ്ങള്‍, കമ്മ്യൂണിറ്റി പരിപാടികള്‍ എന്നിവയിലൂടെ സിസിപി പ്രചാരണവും പ്രസിഡന്റ് ഷിജിന്‍ പിങ്ങിന്റെ വ്യക്തിത്വ ആരാധനയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ രാജ്യം സംവിധാനത്തിനു പുറത്തു പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹൌസ് ചര്‍ച്ചുകള്‍ പലപ്പോഴും റെയ്ഡുകള്‍ക്കിരയാകുകയും രാജ്യദ്രോഹ കുറ്റം ചുമത്തി ശുശ്രൂഷകരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നു.
1949-ല്‍ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന സ്ഥാപിതമായതിനുശേഷം 4 ദശലക്ഷം അംഗങ്ങള്‍ എന്ന നിലയില്‍നിന്ന് 2010 ആയപ്പോഴേക്കും 58 ദശലക്ഷം പ്രൊട്ടസ്റ്റന്റുകളും 9 ദശലക്ഷം കത്തോലിക്കരും സ്ഫോടനാത്മകമായ വളര്‍ച്ച കൈവരിച്ചു.

