വൈറ്റ് ഹൌസിനു പുറത്ത് വെടിയുതിര്‍ത്ത പ്രതി താന്‍ യേശുക്രിസ്തു ആണെന്ന് പറഞ്ഞിരുന്നു

വൈറ്റ് ഹൌസിനു പുറത്ത് വെടിയുതിര്‍ത്ത പ്രതി താന്‍ യേശുക്രിസ്തു ആണെന്ന് പറഞ്ഞിരുന്നു

Breaking News USA

വൈറ്റ് ഹൌസിനു പുറത്ത് വെടിയുതിര്‍ത്ത പ്രതി താന്‍ യേശുക്രിസ്തു ആണെന്ന് പറഞ്ഞിരുന്നു

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച വൈറ്റ് ഹൌസിനു പുറത്ത് വെടിയുതിര്‍ത്ത തോക്കുധാരി നേരത്തെ താന്‍ യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ടിരുന്നു.

പ്രസിഡന്‍ഷ്യല്‍ സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതിനു പിടിയിലായ വിവരം അറിയാമായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

17-മത്തെ സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യുവിലുമുള്ള വൈറ്റ് ഹൌസ് സുരക്ഷാ ചെക്ക് പോയിന്റിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവെയ്പിനെത്തുടര്‍ന്ന് 21 കാരനായ നസീര്‍ ബെസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഇയാള്‍ 6 മണിയോടുകൂടി ഒരു ചെക്ക് പോയിന്റിനടുത്തെത്തി ഒരു ബാഗില്‍നിന്ന് ഒരു തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

അവിടെ സന്നിഹിതരായിരുന്ന ഫെഡറല്‍ ഏജന്റുമാര്‍ തിരിച്ചും വെടിവച്ചു. പ്രതി കൊല്ലപ്പെട്ടു. വെടിവെയ്പില്‍ ഒരു കാഴ്ചക്കാരനും പരിക്കേറ്റിരുന്നു. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.

ഈ സമയം വൈറ്റ് ഹൌസിലായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായിരുന്നു. 2025 ജൂണ്‍ 26-ന് വൈറ്റ് ഹൌസ് ഗ്രൌണ്ടിന് സമീപം വാഹന പ്രവേശനം തടഞ്ഞതിനു നസീറിനെ ഒരു മാനസീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ വീണ്ടും അറസ്റ്റു ചെയ്തു.

അന്ന് താന്‍ യേശുക്രിസ്തുവാണെന്നും അറസ്റ്റു ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥരോടു പറഞ്ഞതായി കോടതി രേഖകള്‍ പറയുന്നു.

നസീര്‍ തന്നെ ദൈവപുത്രന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയായില്‍ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.