കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

Asia Breaking News Europe

കത്തോലിക്കാ സഭ നിലനില്‍ക്കണമെങ്കില്‍ സ്ത്രീകളെയും വൈദികരാക്കണമെന്ന് കര്‍ദ്ദിനാള്‍

പുരുഷന്മാരെ മാത്രം പൌരോഹിത്യത്തിലേക്ക് നിയമിക്കുന്ന 2000 വര്‍ഷത്തെ പാരമ്പര്യം കത്തോലിക്കാ സഭ തിരുത്തേണ്ടതുണ്ടെന്ന് ലക്സംബര്‍ഗ് ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജീന്‍ ക്ളോഡ് ഹോളറിച്ച്.

സ്ത്രീകളെ നിയമിച്ച ശുശ്രൂഷയില്‍നിന്ന് ഒഴിവാക്കുന്നത് തുടരുകയാണെങ്കില്‍ കത്തോലിക്കാ സഭയ്ക്ക് ദീര്‍ഘകാലത്തേക്ക് എങ്ങനെ നിലനില്‍ക്കാന്‍ കഴിയുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഹോളെറിച്ച് പറഞ്ഞു.

ജര്‍മ്മനിയിലെ ബോണില്‍ ഒരു സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ ജനത്തില്‍ പകുതിയും നിയമിത ശുശ്രൂഷ ലഭിക്കാത്തതിനാല്‍ കഷ്ടപ്പെടുകയാണെങ്കില്‍ ഒരു സഭയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ നിലനില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

സിനഡാലിറ്റിയും ക്യൂറിയല്‍ പരിഷ്ക്കരണവും പരിശോധിക്കുന്ന ഒരു സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഈ പരാമര്‍ശം നടത്തിയത്.

ഇടവകകളിലെ സ്ത്രീകളുമായി ഞാന്‍ സംസാരിക്കുമ്പോള്‍ 90 ശതമാനം പേരും ഒരേ അഭിപ്രായം പങ്കിടുന്നു.

ബിഷപ്പുമാര്‍ ഗൌരവമായി എടുക്കേണ്ട ഒരു പാസ്റ്ററല്‍ യാഥാര്‍ത്ഥ്യമായി ഇത് അവതരിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.