ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു

ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു

Articles Breaking News Editorials

ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്: ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവ് പറയുന്നു

ന്യു ജേഴ്സി: കഴിഞ്ഞ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ്ണ മെഡല്‍ നേടിയയു.എസ്. താരം സിഡ്നി മക്ളാഫ്ലിന്‍ ലെവ്റോണ്‍ പറയുന്നു: ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്.

തന്റെ ട്രാക് ആന്‍ഡ് ഫീല്‍ഡ് സ്പോര്‍ട്ട്സിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിച്ചതെന്നും നേട്ടങ്ങളുടെ പട്ടിക മഹത്തായതും വിശിഷ്ടമായതും ക്രിസ്തുമൂലമാണെന്നും മക്ലാഫ്ലിന്‍ വെളിപ്പെടുത്തുന്നു. 24 വയസ്സുള്ളപ്പോള്‍ പാരീസിലെ തന്റെ വരാനിരിക്കുന്ന ഒളിമ്പിക് പ്രകടനത്തിന് ലെവ്റോണ്‍ തന്റെ ഏറ്റവും അടുത്ത മത്സരാര്‍ത്ഥിയെ രണ്ട് സെക്കന്റിന് തോല്‍പ്പിക്കുകയും മറ്റൊരു ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

ഇത്തവണ യു.എസ്. ഒളിമ്പിക് ട്രയല്‍സ് ഒറിഗണിലെ യൂജിനില്‍ ഫൈനലിലെ 400 മീറ്റര്‍ ഫൈനലില്‍ ഹര്‍ഡില്‍സിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പ്രബലമായ വനിതാ അത്ലറ്റായി താന്‍ എത്തിയതെന്നു ലെവ്റോണ്‍ തന്റെ അത്ഭുതകരമായ വിജയം ലോകത്തോടു പങ്കുവെച്ചു. ലെവ്റോണ്‍ കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയിരുന്നു.

രാജ്യത്തും അന്തര്‍ദ്ദേശീയ തലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്തു. അതില്‍ 10-ല്‍ ഏഴെണ്ണം സംഭവങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സമയം. ദൈവത്തെ സ്തുതിക്കുക ലെവ്റോണ്‍ ഒരു റേസ് അഭിമുഖത്തില്‍ എന്‍ബിസി യോടു പറഞ്ഞു. ഞാന്‍ അതു പ്രതീക്ഷിച്ചില്ല. പക്ഷെ അവന് എന്തും ചെയ്യാന്‍ കഴിയും.

ക്രിസ്തുവില്‍ എന്തും സാദ്ധ്യമാണ്. അതെ ഞാന്‍ അത്ഭുതപ്പെട്ടു, അമ്പരന്നുപോയി അവര്‍ പറഞ്ഞു. മുമ്പും ലെവ്റോണ്‍ യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് വളരെ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ സീസണില്‍ കാല്‍ മുട്ടിനു പരിക്കേറ്റു. എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയാതെപോയി.

എല്ലാ കാര്യങ്ങളിലും കര്‍ത്താവില്‍ ആശ്രയിക്കേണ്ടി വരുന്നത് എല്ലാം എല്ലായ്പോഴും തികഞ്ഞതായിരിക്കില്ല എന്നതിന്റെ ഒരു മികച്ച ഓര്‍മ്മ വെളിപ്പെടുത്തിയത് മാത്രമാണെന്ന് ഞാന്‍ കരുതുന്നു ലെവ്റോണ്‍ പറയുന്നു.

എന്നാല്‍ തന്റെ അവധിക്കാലം ക്രിസ്തുവില്‍ കേന്ദ്രീകരിക്കാനും ആശ്രയിക്കാനും വിനിയോഗിച്ചു. എല്ലാറ്റിനും മീതെ അവനെ ഒന്നാം സ്ഥാനത്ത് നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായി തുടരുന്നു. 2024-ല്‍ എന്തുകൊണ്ടുവന്നാലും ക്രിസ്തുവിനെ ബഹുമാനിക്കാനും മഹത്വപ്പെടുത്താനും എന്തു സംഭവിച്ചാലും അതേ സ്ക്രിപ്റ്റില്‍ ഉറച്ചു നില്‍ക്കാനും പോകുന്നു.

ലെവ്റോണ്‍ പറയുന്നു. ലെവ്റോണും ഭര്‍ത്താവ് ആന്‍ഡ്രി ലെവ്റോണും ലോസ് അഞ്ചലോസിലെ ഗ്രേസ് കമ്മ്യൂണിറ്റി ചര്‍ച്ചിലെ സജിവ അംഗങ്ങളാണ്. ആന്‍ഡ്രി ചര്‍ച്ചിന്റെ മാസ്റ്റേഴ്സ് സെമിനാരിയില്‍ നിന്നും എന്റോള്‍ ചെയ്ത വ്യക്തികൂടിയാണ്.